മലയാളി ഹൈക്കു കവിത തിരയുമ്പോൾ…

Haiku Poems Malayalam

ഹൈക്കു ഒരു ജാപ്പനീസ് കാവ്യരൂപമാണ് 17 മാത്രകൾ (ജപ്പാനീസ് ഭാഷയിൽ ഓൻജി) ഉള്ളതും ആദ്യവരിയിലും അവസാന വരിയിലും 5 മാത്രകളും രണ്ടാം വരിയിൽ 7 മാത്രകളും അടങ്ങിയിരിക്കുന്ന 3 പദസമുച്ചയങ്ങൾ (വരികൾ) ഉൾക്കൊള്ളുന്നതുമായ കവിതകളാണ് ഇവ. മാത്രകളുടെ എണ്ണം നമ്മുടെ ഭാഷാവൃത്തങ്ങളെപ്പോലെ കർശനമായി പാലിക്കേണ്ടതുമില്ല. പരമാവധി എന്നതു പ്രത്യേകം ശ്രദ്ധിക്കുക. ഏതെങ്കിലുമൊരു ഋതുവിനെ കുറിക്കുന്നതോ സൂചിപ്പിക്കുന്നതോ ആയ ഒരു പദമോ പദസമുച്ചയങ്ങളോ ഹൈക്കുവിൽ ദർശിക്കാം. കിഗോ (Kigo) എന്നാണു അതിനു പറയുക. കിരേജി (Kireji) എന്നറിയപ്പെടുന്ന ഒരു … Read more

മണിനാദം | ഇടപ്പള്ളി രാഘവൻ പിള്ള

Mani Naadham Kavitha

മണിമുഴക്കം! മരണദിനത്തിന്റെ മണിമുഴക്കം മധുരം! – വരുന്നു ഞാൻ! അനുനയിക്കുവാനെത്തുമെൻ കൂട്ടരോ- ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി: മറവിതന്നിൽ മറഞ്ഞു മനസ്സാലെൻ- മരണഭേരിയടിക്കും സഖാക്കളേ! സഹതപിക്കാത്ത ലോകമേ! – യെന്തിലും സഹകരിക്കുന്ന ശാരദാകാശമേ! കവനലീലയിലെന്നുറ്റതോഴരാം കനകതൂലികേ! കാനനപ്രാന്തമേ! മധുരമല്ലാത്തൊരെൻ മൗനഗാനത്തിൽ മദതരളമാം മാമരക്കൂട്ടമേ! പിരിയുകയാണിതാ, ഞാനൊരധഃകൃതൻ കരയുവാനായ്പിറന്നൊരു കാമുകൻ! മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ പ്രണയമറ്റതാമീ മൺപ്രദീപകം! അഴകൊഴുകുന്ന ജീവിതപ്പൂക്കളം, വഴിയരികിലെ വിശ്രമത്താവളം, കഴുകനിജ്ജഡം കാത്തുസൂക്ഷിക്കുന്ന കഴുമരം! – ഹാ, ഭ്രമിച്ചു ഞാൻ തെല്ലിട! അഴലിലാനന്ദലേശമിട്ടെപ്പൊഴും മെഴുകി മോടികലർത്തുമീ മേടയിൽ കഴലൊരല്പമുയർത്തിയൂന്നീടുകിൽ വഴുതിവീഴാതിരിക്കില്ലൊരിക്കലും മലമുകളിലിഴഞ്ഞിഴഞ്ഞേറിടും … Read more

എന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്ത് | വയലാര്‍

Vayalar Kavitha

ഞാനെന്റെ വാത്മീകത്തിൽഇത്തിരിനേരം ധ്യാനലീനനായിരുന്നത്മൗനമായ് മാറാനല്ലമൗനത്തെ മഹാശബ്ദമാക്കുവാൻനിശ്ചഞ്ചല ധ്യാനത്തെചലനമായ് ശക്തിയായുണർത്തുവാൻഅന്തരന്ദ്രിയ നാഭീ പത്മത്തിനുള്ളിൽപ്രാണസ്ഫന്ദങ്ങൾ സ്വരൂപിച്ച്വിശ്വരൂപങ്ങൾ തീർക്കാൻഅവയും ഞാനും തമ്മിലൊന്നാവാൻയുഗചക്രഭ്രമണ പഥങ്ങളിൽഉഷസ്സായ് നൃത്തം വെയ്ക്കാൻഞാനെന്റെ വാത്മീകത്തിൽഇത്തിരിനേരം ധ്യാനലീനനായ് ഇരുന്നു പോയ്മനസ്സിൻ സർഗ്ഗധ്യാനംഉടവാളുരുക്കി ഞാൻ വീണ തീർത്തത്നാട്ടിലുറക്കു പാട്ടും പാടി സഞ്ചരിയ്ക്കുവാനല്ലകാറ്റടിച്ചിളക്കുന്ന കാലത്തിൻ ധീരസ്വരംമാറ്റത്തിൻ രാഗം താനം പല്ലവിയാക്കാനല്ലോമനുഷ്യ മസ്തിഷ്ക്കത്തോടല്ല,മാംസത്തോടല്ല,മനസ്സിനോടേ കാവ്യ ഹൃദയം സംസാരിയ്ക്കൂപടവാളിനേക്കാളും വീണയ്ക്കേവൈകാരിക പരിവർത്തനങ്ങളെമനസ്സിൽ തീർക്കാനാവൂനാലുകെട്ടുകൾക്കുള്ളിൽപൂർവ്വികരുടെ പടവാളിനുപൂവർച്ചിച്ച പൂണൂലിനു പാരമ്പര്യംഅവയോടൊപ്പം വലിച്ചെറിഞ്ഞ്മനുഷ്യന്റെ കവിയായ്ദശാബ്ദങ്ങൾ പിന്നിട്ടു വരുന്നു ഞാൻഉടഞ്ഞു കിടക്കുന്ന വിഗ്രഹങ്ങളെമണ്ണോടിഞ്ഞു തകരുന്നഞാനെന്ന ഭാവങ്ങളെനഗ്നപാദനായ് പിന്നിട്ടെത്തി ഞാൻആത്മാവിലെ ഭദ്രദീപത്തിൻപട്ടുനൂൽ തിരികെടുത്താതെ.ഞാനെന്റെ … Read more

മയിൽപ്പീലി… | സിവിക് ചന്ദ്രൻ

Mayilppeeli Kavitha

പുസ്തകത്താളുകള്‍ക്കിടയില്‍ ഒരു മയില്‍പ്പീലി വെയ്ക്കുക. മയില്‍പ്പീലിയെ തന്നെ ധ്യാനിച്ച്‌ പുസ്തകമടച്ചു വെയ്ക്കുക. മനസ്സൊഴിച്ചു മറ്റാരുംകാണാത്ത ഒരറയില്‍ ഒളിപ്പിച്ചു വെയ്ക്കുക. മനസ്സിനെ കാവല്‍‍ നിര്‍‍ത്തി മയില്‍‍‌പീലി മറന്നേ പോകുക …. ഭൂമിയും ആകാശവും ഉറങ്ങുന്ന നിശബ്ദ വിനാഴികയില്‍ പൂച്ചക്കാല്‍‍ ചവിട്ടി വന്നു പയ്യെ പുസ്തകമെടുക്കുക…. കാറ്റും നിഴലും പോലുമറിയരുതേ, ആകാശം കാണരുതേ,നക്ഷത്ര രശ്മി കൊള്ളരുതേ, മയില്‍‍പ്പീലിയെ തന്നെ ധ്യാനസ്ഥനായി കണ്ണടച്ച് നില്‍ക്കുക. മനസ്സ് മയിപ്പീലിയായി മാറുമ്പോള്‍ കണ്ണ് തുറക്കുക. താളുകളില്ലല്ലോ,പുസ്തകവുമില്ല. മയില്‍‍പ്പീലികള്‍ ! മയില്‍‍പ്പീലികള്‍ ! മയില്‍‍പ്പീലികള്‍ ! … Read more

ഇരുൾ… | സുബീഷ് ആലൂർ

Irul Malayalam Kavitha

മനസ്സിൽ തെളിയുമീ വരികൾ പകർത്തിടാൻ ഇനിയില്ല നേരമെന്നോർത്തിടുമ്പോൾ… അണയാൻ തുടങ്ങുമീ ചെറുകണമതിൻ മുൻപിൽ അലസമായ് ഞാൻ നിന്ന നിമിഷങ്ങളിൽ… വെറുതെ കളഞ്ഞുപോം കാലത്തിൻ ഇതളുകൾ ഒരുവേള മണ്ണിൽ പിറന്നുവെങ്കിൽ… (മനസ്സിൽ….) വിടരാതെ ഞാൻ നിന്ന നിമിഷങ്ങളിൽ ചുറ്റും മധുരമായ് മൂളുന്ന തേൻകിളിയായ് നീ… തളരാതെ നീ തന്ന നിറമെഴും പുഞ്ചിരി ഉണരുവാൻ എന്നിൽ കൊതിയുണർത്തി ഉണരുവാൻ എന്നിൽ കൊതിയുണർത്തി….. (മനസ്സിൽ…) ഇടറുന്ന തൊണ്ടയിൽ പറയുവാനായ് നേർത്ത മധുരമാം വാക്കുകൾ ചേർത്തുവെച്ചു… വിടരുവാൻ നേരമായെ- ങ്കിലെന്നാശിച്ചു കൊതിയോടെ ഞാൻ … Read more

മഴപെയ്ത്ത്… | സുബീഷ് ആലൂർ

Mazhapeythu Kavitha

മുറ്റത്തെ ഇത്തിരി വെള്ളത്തിലൊന്നിടം കണ്ണിട്ടു നോക്കി നീ പാഞ്ഞിടുമ്പോൾ ഒപ്പമെത്താനാകുകില്ലെങ്കിലും നിൻറെ കൂട്ടിനായ് അവനും വന്നിരുന്നു വെട്ടിയ കടലാസിൻ തുണ്ടിനാൽ നീകൊച്ചു വള്ളം പണിഞ്ഞു കളിച്ചിടുമ്പോൾ കീറിയ തുണ്ടിനെ കയ്യിൽ പിടിച്ചു നിന്ന- രികിലായ് അവനും മിഴിച്ചു നിന്നു മുറ്റത്തെ തൈമാവിൻ ചോട്ടിലായ് ചെറുതുള്ളി മഴവെള്ളം കിനിയാതെ കാത്തു നിന്നപ്പോൾ ഇര തേടിയലയുമാ- ചെറുപക്ഷിപോലുമ- ന്നറിയാതെ ശങ്കിച്ചു പാടിയത്രേ മുകളിലെ കുന്നിൻ ചെരുവിലായ് കൂരിരുൾ വിതറി മേഘം വന്നു നിന്നിടുമ്പോൾ അരികിലായ് തഴുകി തലോടി മറയുന്ന പുഴയുമന്നാർദ്രമായ് … Read more

അരികെ… | സുബീഷ് ആലൂർ

Arike Kavitha

വിരഹം നിറഞ്ഞൊരമ്മതൻ അനാഥത്വ നോവിന്റെ ശിരസ്സിനെ രണ്ടായ് പിളർത്തി നീ ഇരുളിൽ വളർന്നവളുടെ  മൂകാമാം മനസ്സിൽ വിശ്വപ്രഭാ പടലം പടർത്തി നീ പഠനവും പ്രണയവും നിറഞ്ഞ കലാലയ ഹൃദയത്തിലൊരിടം തുറന്നു നീ ഇടം തേടി അലയുന്ന പ്രിയരവർക്കവകാശ വിപ്ലവ ചിന്തകൾ നൽകി നീ അണുവിനാൽ നാം മുഖം മറച്ചൊരാ നാളി- -ലശരർക്കു തുണയായ് വളർന്നു നീ പാഴ് വസ്തു പോലും പെറുക്കിവിറ്റാദർശ മാർഗം നമുക്കായ് തുറന്നു നീ അമ്മതൻ നോവിനെ മെയ്യാൽ തുടച്ചു നീയ – -ന്യന്റെ … Read more

ബാഗ്ദാദ് – മുരുകന്‍ കാട്ടാക്കട

Bagdad Kavitha Lyrics Malayalam

മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നുമണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നുതാഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞുആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികള്‍കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നുഅരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രംഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്തെരുവിന്നൊരത്തൊരു തിരികെട്ടുകിടപ്പുണ്ടവിടെപ്പുകയുണ്ട്പകലു കരിഞ്ഞാല്‍ പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട്അമ്മക്കാലു തെരഞ്ഞു തളര്‍ന്നു, ഉമ്മകൊടുത്തു തുടുത്ത മുഖംഎങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി താങ്ങീടേണ്ട തളിര്‍ത്ത മൊഴിസൂര്യനെവെല്ലും കാന്തിയെഴുന്നൊരു തേജസ്വാര്‍ന്നൊരു … Read more

പേരിട്ടിട്ടില്ലാത്ത കഥ

ക്യാബിൻ ക്രൂവിൻറെ അറിയിപ്പുകളുടെ ശബ്ദംകേട്ട് ഞെട്ടി ഉണരുകയായിരുന്നു ഞാൻ. ദോഹ വിമാനത്താവളത്തിലേക്ക് വിമാനം ഇറങ്ങാൻ പോകുന്നു. ഏതൊരു മലയാളിയേയും പോലെ നാടിനെ ഉപേക്ഷിച്ച് പ്രവാസം തെരഞ്ഞെടുക്കാൻ ഞാൻ നിർബന്ധിതനായത് പ്രാരാബ്ദങ്ങൾ കൊണ്ട് മാത്രമായിരുന്നോ??? എൻറെ ചിന്തകൾ കടിഞ്ഞാൺ നഷ്ടമായ കുതിരയെപ്പോലെ പാഞ്ഞിരുന്നു അപ്പോഴേക്കും. ശരിക്കും ഞാൻ ഒളിച്ചോടുകയാണ്. എനിക്ക് മാത്രമറിയുന്ന ആ സത്യം അംഗീകരിക്കാൻ തയ്യാറാകാതെ, ബോധമണ്ഡലത്തെ വീണ്ടും പറഞ്ഞു പഠിപ്പിച്ചു ഒരു ജോലിക്കാണ് ഞാൻ ഇങ്ങോട്ട് വന്നിരിക്കുന്നത്. മനസ്സാക്ഷി സമ്മതിക്കില്ല എങ്കിലും ബുദ്ധിയെ അത് പറഞ്ഞു … Read more