മണിനാദം | ഇടപ്പള്ളി രാഘവൻ പിള്ള

Mani Naadham Kavitha

മണിമുഴക്കം! മരണദിനത്തിന്റെ മണിമുഴക്കം മധുരം! – വരുന്നു ഞാൻ! അനുനയിക്കുവാനെത്തുമെൻ കൂട്ടരോ- ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി: മറവിതന്നിൽ മറഞ്ഞു മനസ്സാലെൻ- മരണഭേരിയടിക്കും സഖാക്കളേ! സഹതപിക്കാത്ത ലോകമേ! – യെന്തിലും സഹകരിക്കുന്ന ശാരദാകാശമേ! കവനലീലയിലെന്നുറ്റതോഴരാം കനകതൂലികേ! കാനനപ്രാന്തമേ! മധുരമല്ലാത്തൊരെൻ മൗനഗാനത്തിൽ മദതരളമാം മാമരക്കൂട്ടമേ! പിരിയുകയാണിതാ, ഞാനൊരധഃകൃതൻ കരയുവാനായ്പിറന്നൊരു കാമുകൻ! മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ പ്രണയമറ്റതാമീ മൺപ്രദീപകം! അഴകൊഴുകുന്ന ജീവിതപ്പൂക്കളം, വഴിയരികിലെ വിശ്രമത്താവളം, കഴുകനിജ്ജഡം കാത്തുസൂക്ഷിക്കുന്ന കഴുമരം! – ഹാ, ഭ്രമിച്ചു ഞാൻ തെല്ലിട! അഴലിലാനന്ദലേശമിട്ടെപ്പൊഴും മെഴുകി മോടികലർത്തുമീ മേടയിൽ കഴലൊരല്പമുയർത്തിയൂന്നീടുകിൽ വഴുതിവീഴാതിരിക്കില്ലൊരിക്കലും മലമുകളിലിഴഞ്ഞിഴഞ്ഞേറിടും … Read more

ജീവാംശമായി താനേ നീയെന്നിൽ… | ഹരിനാരായണൻ

Jeevamshamayi Songs Lyrics

ജീവാംശമായി താനേ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നൂ ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ് തോരാതെ പെയ്തു നീയേ… പൂവാടി തേടീ പറന്നു നടന്ന ശലഭമായ് നിൻ കാൽപ്പാടു തേടീ അലഞ്ഞു ഞാൻ ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം പൊൻപീലിയായി വളർന്നിതാ മഴപോലെയെന്നിൽ പൊഴിയുന്നു നേർത്ത വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ് നിന്നനുരാഗം ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ ഈ അനുരാഗം മിന്നും കിനാവിൻ തിരിയായെൻ മിഴിയിൽ ദിനം കാത്തു വെയ്ക്കാമണയാതെ നിന്നെ ഞാൻ … Read more

ആരാധികേ… | വിനായക് ശശികുമാർ

Aaradhikae_song

ആരാധികേ.. മഞ്ഞുതിരും വഴിയരികേ… നാളേറെയായ്.. കാത്തുനിന്നു മിഴിനിറയേ… നീയെങ്ങു പോകിലും.. അകലേയ്ക്കു മായിലും… എന്നാശകൾ തൻ മൺതോണിയുമായ് തുഴഞ്ഞരികേ ഞാൻ വരാം… എന്റെ നെഞ്ചാകെ നീയല്ലേ.. എന്റെ ഉന്മാദം നീയല്ലേ… നിന്നെയറിയാൻ ഉള്ളുനിറയാൻ ഒഴുകിയൊഴുകി ഞാൻ എന്നുമെന്നുമൊരു പുഴയായ്… ആരാധികേ… പിടയുന്നോരെന്റെ ജീവനിൽ കിനാവു തന്ന കണ്മണി നീയില്ലയെങ്കിലെന്നിലെ പ്രകാശമില്ലിനി… മിഴിനീരു പെയ്ത മാരിയിൽ കെടാതെ കാത്ത പുഞ്ചിരി നീയെന്നൊരാ പ്രതീക്ഷയിൽ എരിഞ്ഞ പൊൻതിരി മനം പകുത്തു നൽകിടാം കുറുമ്പുകൊണ്ടു മൂടിടാം അടുത്തു വന്നിടാം കൊതിച്ചു നിന്നിടാം … Read more

ശ്യാമമേഘമേ നീ… | ചുനക്കര രാമൻകുട്ടി

Shyama Meghame Nee Song Lyrics

ശ്യാമ മേഘമേ നീ യദുകുല സ്നേഹ ദൂ‍തുമായ് വാ ഇതു വഴി കാളിന്ദീ തടത്തിൽ അരിയൊരു പ്രേമഹർഷമായീ കുഴൽ വിളീ അലനെയ്യും നദി തന്റെ ഹൃദയം പുളകം ഞൊറിയുകയായ് സുരഭിലമാകും സുന്ദര സന്ധ്യാ പനിനീർ മഴയിൽ കുതിരുമ്പോൾ അഴകായ് അരികിൽ വരുമോ ( ശ്യാമ…) ഏതോ ഹരിത നികുഞ്ജത്തിൽ പല്ലവിയായതു നീയല്ലോ ആരാമത്തിൻ കുസൃതിപ്പൂ ങ്കാറ്റും മണവും നീയല്ലോ അകതാരിൽ ഒരു രാഗം അനുപല്ലവിയായ് തീരുമ്പോൾ ഉദയത്തിൻ സൌവർണ്ണ കിരണങ്ങൾ വിതറുന്ന പൂവായ് മനസ്സിൽ വിരിയൂ… (ശ്യാമ…) … Read more

മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു… | ഗിരീഷ് പുത്തഞ്ചേരി

Marannittum Enithino Songs

മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നുമൗനാനുരാഗത്തിൻ ലോലഭാവം..കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നുപുലർമഞ്ഞുകാലത്തെ സ്നേഹതീരം..പുലർമഞ്ഞുകാലത്തെ സ്നേഹതീരം… അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടുംനെഞ്ചോടൊതുക്കി കിടന്നിരുന്നു..കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻകവിളോടുരുമ്മി കിതച്ചിരുന്നു..പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്നചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു.. അറിയാതെ നീയെന്റെ മനസ്സിലെ കാണാത്തകവിതകൾ മൂളി പഠിച്ചിരുന്നൂ..മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വീണയിൽമാറോടമർത്തി കൊതിച്ചിരുന്നു..എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെഎത്രയോ സ്നേഹിച്ചിരുന്നിരുന്നു…

ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ | ഒ എൻ വി കുറുപ്പ്

Oru Dalam Mathram

ഒരു ദലം ഒരു ദലം മാത്രംഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർമുകുളമായ് നീയെന്റെ മുന്നിൽ നിന്നുഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർമുകുളമായ് നീയെന്റെ മുന്നിൽ നിന്നുതരളകപോലങ്ങൾ നുള്ളി നോവിക്കാതെതഴുകാതെ ഞാൻ നോക്കി നിന്നുതരളകപോലങ്ങൾ നുള്ളി നോവിക്കാതെതഴുകാതെ ഞാൻ നോക്കി നിന്നു ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർമുകുളമായ് നീയെന്റെ മുന്നിൽ നിന്നു കൂടുകൾക്കുള്ളിൽ കുറുകിയിരിക്കുന്നു മോഹങ്ങൾകൂടുകൾക്കുള്ളിൽകുറുകിയിരിക്കുന്നു മോഹങ്ങൾപറയാതെ കൊക്കിൽ ഒതുക്കിയതെല്ലാംവിരലിന്റെ തുമ്പിൽ തുടിച്ചുനിന്നുപറയാതെ കൊക്കിൽ ഒതുക്കിയതെല്ലാംവിരലിന്റെ തുമ്പിൽ തുടിച്ചുനിന്നു ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർമുകുളമായ് നീയെന്റെ … Read more

എന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്ത് | വയലാര്‍

Vayalar Kavitha

ഞാനെന്റെ വാത്മീകത്തിൽഇത്തിരിനേരം ധ്യാനലീനനായിരുന്നത്മൗനമായ് മാറാനല്ലമൗനത്തെ മഹാശബ്ദമാക്കുവാൻനിശ്ചഞ്ചല ധ്യാനത്തെചലനമായ് ശക്തിയായുണർത്തുവാൻഅന്തരന്ദ്രിയ നാഭീ പത്മത്തിനുള്ളിൽപ്രാണസ്ഫന്ദങ്ങൾ സ്വരൂപിച്ച്വിശ്വരൂപങ്ങൾ തീർക്കാൻഅവയും ഞാനും തമ്മിലൊന്നാവാൻയുഗചക്രഭ്രമണ പഥങ്ങളിൽഉഷസ്സായ് നൃത്തം വെയ്ക്കാൻഞാനെന്റെ വാത്മീകത്തിൽഇത്തിരിനേരം ധ്യാനലീനനായ് ഇരുന്നു പോയ്മനസ്സിൻ സർഗ്ഗധ്യാനംഉടവാളുരുക്കി ഞാൻ വീണ തീർത്തത്നാട്ടിലുറക്കു പാട്ടും പാടി സഞ്ചരിയ്ക്കുവാനല്ലകാറ്റടിച്ചിളക്കുന്ന കാലത്തിൻ ധീരസ്വരംമാറ്റത്തിൻ രാഗം താനം പല്ലവിയാക്കാനല്ലോമനുഷ്യ മസ്തിഷ്ക്കത്തോടല്ല,മാംസത്തോടല്ല,മനസ്സിനോടേ കാവ്യ ഹൃദയം സംസാരിയ്ക്കൂപടവാളിനേക്കാളും വീണയ്ക്കേവൈകാരിക പരിവർത്തനങ്ങളെമനസ്സിൽ തീർക്കാനാവൂനാലുകെട്ടുകൾക്കുള്ളിൽപൂർവ്വികരുടെ പടവാളിനുപൂവർച്ചിച്ച പൂണൂലിനു പാരമ്പര്യംഅവയോടൊപ്പം വലിച്ചെറിഞ്ഞ്മനുഷ്യന്റെ കവിയായ്ദശാബ്ദങ്ങൾ പിന്നിട്ടു വരുന്നു ഞാൻഉടഞ്ഞു കിടക്കുന്ന വിഗ്രഹങ്ങളെമണ്ണോടിഞ്ഞു തകരുന്നഞാനെന്ന ഭാവങ്ങളെനഗ്നപാദനായ് പിന്നിട്ടെത്തി ഞാൻആത്മാവിലെ ഭദ്രദീപത്തിൻപട്ടുനൂൽ തിരികെടുത്താതെ.ഞാനെന്റെ … Read more

മയിൽപ്പീലി… | സിവിക് ചന്ദ്രൻ

Mayilppeeli Kavitha

പുസ്തകത്താളുകള്‍ക്കിടയില്‍ ഒരു മയില്‍പ്പീലി വെയ്ക്കുക. മയില്‍പ്പീലിയെ തന്നെ ധ്യാനിച്ച്‌ പുസ്തകമടച്ചു വെയ്ക്കുക. മനസ്സൊഴിച്ചു മറ്റാരുംകാണാത്ത ഒരറയില്‍ ഒളിപ്പിച്ചു വെയ്ക്കുക. മനസ്സിനെ കാവല്‍‍ നിര്‍‍ത്തി മയില്‍‍‌പീലി മറന്നേ പോകുക …. ഭൂമിയും ആകാശവും ഉറങ്ങുന്ന നിശബ്ദ വിനാഴികയില്‍ പൂച്ചക്കാല്‍‍ ചവിട്ടി വന്നു പയ്യെ പുസ്തകമെടുക്കുക…. കാറ്റും നിഴലും പോലുമറിയരുതേ, ആകാശം കാണരുതേ,നക്ഷത്ര രശ്മി കൊള്ളരുതേ, മയില്‍‍പ്പീലിയെ തന്നെ ധ്യാനസ്ഥനായി കണ്ണടച്ച് നില്‍ക്കുക. മനസ്സ് മയിപ്പീലിയായി മാറുമ്പോള്‍ കണ്ണ് തുറക്കുക. താളുകളില്ലല്ലോ,പുസ്തകവുമില്ല. മയില്‍‍പ്പീലികള്‍ ! മയില്‍‍പ്പീലികള്‍ ! മയില്‍‍പ്പീലികള്‍ ! … Read more

ഇരുൾ… | സുബീഷ് ആലൂർ

Irul Malayalam Kavitha

മനസ്സിൽ തെളിയുമീ വരികൾ പകർത്തിടാൻ ഇനിയില്ല നേരമെന്നോർത്തിടുമ്പോൾ… അണയാൻ തുടങ്ങുമീ ചെറുകണമതിൻ മുൻപിൽ അലസമായ് ഞാൻ നിന്ന നിമിഷങ്ങളിൽ… വെറുതെ കളഞ്ഞുപോം കാലത്തിൻ ഇതളുകൾ ഒരുവേള മണ്ണിൽ പിറന്നുവെങ്കിൽ… (മനസ്സിൽ….) വിടരാതെ ഞാൻ നിന്ന നിമിഷങ്ങളിൽ ചുറ്റും മധുരമായ് മൂളുന്ന തേൻകിളിയായ് നീ… തളരാതെ നീ തന്ന നിറമെഴും പുഞ്ചിരി ഉണരുവാൻ എന്നിൽ കൊതിയുണർത്തി ഉണരുവാൻ എന്നിൽ കൊതിയുണർത്തി….. (മനസ്സിൽ…) ഇടറുന്ന തൊണ്ടയിൽ പറയുവാനായ് നേർത്ത മധുരമാം വാക്കുകൾ ചേർത്തുവെച്ചു… വിടരുവാൻ നേരമായെ- ങ്കിലെന്നാശിച്ചു കൊതിയോടെ ഞാൻ … Read more

മഴപെയ്ത്ത്… | സുബീഷ് ആലൂർ

Mazhapeythu Kavitha

മുറ്റത്തെ ഇത്തിരി വെള്ളത്തിലൊന്നിടം കണ്ണിട്ടു നോക്കി നീ പാഞ്ഞിടുമ്പോൾ ഒപ്പമെത്താനാകുകില്ലെങ്കിലും നിൻറെ കൂട്ടിനായ് അവനും വന്നിരുന്നു വെട്ടിയ കടലാസിൻ തുണ്ടിനാൽ നീകൊച്ചു വള്ളം പണിഞ്ഞു കളിച്ചിടുമ്പോൾ കീറിയ തുണ്ടിനെ കയ്യിൽ പിടിച്ചു നിന്ന- രികിലായ് അവനും മിഴിച്ചു നിന്നു മുറ്റത്തെ തൈമാവിൻ ചോട്ടിലായ് ചെറുതുള്ളി മഴവെള്ളം കിനിയാതെ കാത്തു നിന്നപ്പോൾ ഇര തേടിയലയുമാ- ചെറുപക്ഷിപോലുമ- ന്നറിയാതെ ശങ്കിച്ചു പാടിയത്രേ മുകളിലെ കുന്നിൻ ചെരുവിലായ് കൂരിരുൾ വിതറി മേഘം വന്നു നിന്നിടുമ്പോൾ അരികിലായ് തഴുകി തലോടി മറയുന്ന പുഴയുമന്നാർദ്രമായ് … Read more