Writer

Writer

ചണ്ഡാലഭിക്ഷുകി | കുമാരനാശാൻ

chandalabhikshuki-kavitha

ഒന്ന് പണ്ടുത്തരഹിന്ദുസ്ഥാനത്തിൽ വൻ‌പുകഴ്- കൊണ്ട ശ്രാവസ്തിക്കടുത്തോരൂരിൽ, രണ്ടായിരത്തഞ്ഞൂറാണ്ടോളമായ്-വെയിൽ കൊണ്ടെങ്ങും വാകകൾ പൂക്കുന്നാളിൽ ഉച്ചയ്ക്കൊരുദിനം വന്മരുവൊത്തൊരു വിച്ഛായമായ വെളിസ്ഥലത്തിൽ കത്തുന്നൊരാതപജ്വാലയാലർക്കനെ സ്പർദ്ധിക്കും മട്ടിൽ ജ്വലിച്ചു ഭൂമി അദ്ദിക്കിലൂടെ കിഴക്കുനിന്നേറെ നീ- ണ്ടെത്തുമൊരുവഴി ശൂന്യമായി സ്വച്ഛതരമായ കാനൽ‌പ്രവാഹത്തിൻ നീർച്ചാലുപോലെ തെളിഞ്ഞു മിന്നി ദൂരെപ്പടിഞ്ഞാറു ചാഞ്ഞ വിൺ‌ഭിത്തിയിൽ നേരെയതു ചെന്നു മുട്ടും ദിക്കിൽ ഉച്ചമായങ്ങൊരു വന്മരം കാണുന്നു നിശ്ചലമായ കാർകൊണ്ടല്പോലെ…

മാമ്പഴം | വൈലോപ്പിള്ളി ശ്രീധരമേനോൻ

അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതൻ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍ നാലുമാസത്തിന്‍ മുന്‍പില്‍ ഏറെ നാള്‍ കൊതിച്ചിട്ടീ ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോൽ അമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികള്‍ വിരിഞ്ഞ പൂവിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍ പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ പൈതലിൻ ഭാവം മാറി വദനാംബുജം വാടീ…

മഴ | വിജയലക്ഷ്മി

Mazha Malayalam Kavitha

രാത്രിവീണയുമായ് ഏകാകിയാം യാത്രികന്‍ വന്നു വീണ്ടുമീ കര്‍ക്കടം എത്രയെത്രയോ കാലമായെങ്കിലും അല്പനാള്‍ മുമ്പിലെന്നപോല്‍ ജന്നലില്‍ ഒറ്റമിന്നലില്‍ വീണ്ടും പഴയ ഞാന്‍ രാത്രിവീണയുമായ് ഏകാകിയാം യാത്രികന്‍ വന്നു വീണ്ടുമീ കര്‍ക്കടം കാറ്റു തൊട്ടാല്‍ പുഴങ്ങുന്ന വേരുകള്‍ ചോട്ടിലെങ്കിലും മേലെ തളിരുകള്‍ ഏറ്റുവാങ്ങിടുന്നൊരി മഴചാറ്റലിന്‍ ഞാറ്റുപാട്ടും നിറഞ്ഞ ചങ്ങാത്തവും കാറ്റു തൊട്ടാല്‍ പുഴങ്ങുന്ന വേരുകള്‍ ചോട്ടിലെങ്കിലും മേലെ തളിരുകള്‍…

രേണുക – മുരുകൻ കാട്ടാക്കട

Renuka Malayalam Kavitha Murukan Kattakkada

രേണുകേ നീ രാഗരേണു കിനാവിന്റെ നീലകടമ്പിന്‍ പരാഗരേണു പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍ നിന്നു നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍ രേണുകേ നാം രണ്ടു മേഘശകലങ്ങളായ് അകലേക്കുമറയുന്ന ക്ഷണഭംഗികള്‍ മഴവില്ലു താഴെ വീണുടയുന്ന മാനത്ത് വിരഹ മേഘ ശ്യാമ ഘനഭംഗികള്‍ പിരിയുന്നു രേണുകേ നാം രണ്ടുപുഴകളായ് ഒഴുകി അകലുന്നു നാം പ്രണയശൂന്യം ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ, വറ്റി…

അശ്വമേധം – വയലാര്‍

അശ്വമേധം-വയലാര്‍

    ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ? ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ‌‌- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! വിശ്വസംസ്കാരവേദിയിൽ പുത്തനാ- മശ്വമേധം നടത്തുകയാണു ഞാൻ! നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പയു- മെൻ കുതിരയെ, ചെമ്പൻ കുതിരയെ? എന്തൊരുന്മേഷമാണതിൻ കൺകളിൽ എന്തൊരുത്സാഹമാണതിൻ കാൽകളിൽ! കോടികോടി പുരുഷാന്തരങ്ങളിൽ- ക്കൂടി നേടിയതാണതിൻ ശക്തികൾ. വെട്ടി വെട്ടി പ്രക്രുതിയെ മല്ലിട്ടു- വെറ്റി…

പ്രണയകാലം – അനിൽ പനച്ചൂരാൻ

Pranayakalam Anil Panachooran.

  ഒരു കവിത കൂടി ഞാൻ എഴുതി വയ്ക്കാം എന്റെ കനവില്‍ നീ എത്തുമ്പോൾ ഓമനിക്കാൻ ഒരു മധുരമായെന്നും ഓർമ്മ വയ്ക്കാൻ ചാരുഹൃദയാഭിലാഷമായ് കരുതി വയ്ക്കാൻ കനലായി നീ നിന്നെരിഞ്ഞൊരാ നാളിലെൻ അറകൾ നാലറകൾ നിനക്കായ് തുറന്നു നറു പാൽക്കുടം ചുമന്നെത്രയോ മേഘങ്ങൾ മനമാറുവോളം നിറമാരി പെയ്തു കറുകത്തടത്തിലെ മഞ്ഞിൻ കണം തൊട്ട് കണ്ണെഴുതുമാ വയൽ…

ആനന്ദധാര – ബാലചന്ദ്രൻ ചുള്ളിക്കാട്

Kavitha_anandadhara-Balachandran-Chullikad

ചൂടാതെ പോയ് നീ, നിനക്കായി ഞാൻ ചോരചാറി ചുവപ്പിച്ചൊരെൻ പനീർ പൂവുകൾ കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ ഒന്നു തൊടാതെ പോയി വിരൽതുമ്പിനാൽ ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ അന്ധമാം സംവത്സരങ്ങൾക്കുമക്കരെ അന്ധമെഴാത്തതാം ഓർമ്മകൾക്കക്കരെ കുങ്കുമം തൊട്ടുവരുന്ന ശരല്‍ക്കാല- സന്ധ്യയാണ് ഇന്നുമെനിക്കു നീയോമനേ ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം എന്താനന്തമാണെനിക്കോമനെ…

അമ്മ മലയാളം (കുരീപ്പുഴ ശ്രീകുമാർ)

amma-malayalam-kureeppuzha

കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍ ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു വിറ്റുവോ നീ എന്റെ ജീവിതഭാഷയെ… ഓലയും നാരായവും കാഞ്ഞിരത്തിന്റെ ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍ ആദിത്യനേത്രം തുറന്നു ചോദിക്കുന്നു ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ… ചിഞ്ചിലം നിന്ന് ചിലങ്കകളൂരീട്ട് നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാള്‍ ചുട്ടുവോ നീ എന്റെ കേരളഭാഷയെ… വീണപൂവിന്റെ ശിരസ്സ്‌ ചോദിക്കുന്നു പ്രേമസംഗീത…

പ്രണയപര്‍വം – പവിത്രന്‍ തീക്കുനി

pranayaparvam

ഒരു ചില്ലക്ഷരം കൊണ്ടെങ്കിലും നിന്റെ ഹൃദയത്തിലെന്നെ കുറിച്ചിരുന്നെങ്കില്‍, ഒരു ശ്യാമവര്‍ണം കൊണ്ടെങ്കിലും നിന്റെ പ്രണയത്തിലെന്നെ വരച്ചിരുന്നെങ്കില്‍, ഒരു കനല്‍ക്കട്ട കൊണ്ടെങ്കിലും നിന്റെ സ്മൃതികളിലെന്നെ ജ്വലിപ്പിച്ചുവെങ്കില്‍, ഒരു വെറും മാത്ര മാത്രമെങ്കിലും നിന്‍ കനവിലേക്കെന്നെ വിളിച്ചിരുന്നെങ്കില്‍, അതുമതി തോഴി, കഠിനവ്യഥകള്‍ ചുമന്നുപോകുവാന്‍ കല്പാന്തകാലത്തോളം ….